സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 27 August 2016

നിസ്കാരത്തിനു ശേഷമുള്ള ദുആ




ളുഹ്‌റിന്‌ ശേഷം:  


അർത്ഥം;
"അല്ലാഹുവേ! ഞങ്ങളിൽ ഓരോരുത്തർക്കും നരകമോചനവും ശിക്ഷയെതൊട്ടുള്ള നിർഭയത്വവും വിചാരണയിൽ നിന്നുള്ള രക്ഷയും സ്വിറാഥ് പാലത്തിലൂടെ വിട്ടുകടക്കുന്നതിനേയും സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു വിഹിതവും സ്വർഗം കൊണ്ടുള്ള വിജയവും നരകത്തിൽ നിന്നുള്ള മോക്ഷവും നീ രേഖപ്പെടുത്തേണമേ."


അസ്വറിനു ശേഷം: 


അർത്ഥം:
"അല്ലാഹുവേ! ദീനിൽ രക്ഷയും ശരീരത്തിൽ സൗഖ്യവും വിജ്ഞാനത്തിൽ വർദ്ധനവും ഭക്ഷണത്തിൽ അഭിവൃദ്ദിയും ശരീരത്തിൽ ആരോഗ്യവും മരണത്തിനു മുമ്പ് പശ്ചാത്താപവും മരണ സമയത്ത് റാഹത്തും മരണത്തിന്റെ മുമ്പ് പാപമോചനവും നിന്നോട് ഞങ്ങൾ ചോദിക്കുന്നു. എല്ലാ ശബ്ദങ്ങളും കേൾക്കുന്ന അല്ലാഹുവേ, മരണത്തിന്റെ കാഠിന്യം ഞങ്ങൾക്ക് നീ എളുപ്പമാക്കി തരേണമേ, അല്ലാഹുവേ, മരണ സമയത്ത് ഈമാൻ നൽകി ഞങ്ങളെ നീ അനുഗ്രഹിക്കേണമേ".

മഗ്‌രിബിന്റെ ശേഷം:


അർത്ഥം:
"അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ നീ കൊല്ലരുതേ, നിന്റെ ശിക്ഷ കൊണ്ട് ഞങ്ങളെ നീ നശിപ്പിക്കരുതേ, അതിനു മുമ്പായി ഞങ്ങൾക്ക് നീ സൗഖ്യം പ്രധാനം ചെയ്യേണമേ, അല്ലാഹുവേ, ഞങ്ങളുടെ മോശമായ പ്രവർത്തനങ്ങൾ കൊണ്ട് ഞങ്ങളെ നീ ശിക്ഷിക്കരുതേ, ഞങ്ങൾക്ക് അനുഗ്രഹം ചെയ്യാത്തവർക്ക് ഞങ്ങളുടെ മേൽ നീ ആധിപത്യം നൽകരുതേ, സത്യനിഷേധികളുടെയും കപട വിശ്വാസികളുടെയും അക്രമികളുടെ കരങ്ങളിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ, ഞങ്ങൾ ഭയപ്പെടുന്നതിൽ നിന്നെല്ലാം ഞങ്ങളെ നീ രക്ഷിക്കേണമേ".  

ഇശാഇന്റെ ശേഷം: 


അർത്ഥം:
"അല്ലാഹുവേ, പകലിന്റെ വെളിച്ചത്തിൽ ഞങ്ങൾക്ക് നീ സംരക്ഷണം നൽകിയത് പോലെ രാത്രിയുടെ ഇരുളിലും ഞങ്ങൾക്ക് നീ സംരക്ഷണം നൽകേണമേ, പകലിലെ പരീക്ഷണം ഞങ്ങളിൽ നിന്ന് നീ തട്ടി ദൂരത്താക്കിയതുപോലെ രാത്രിയിലെ പരീക്ഷണവും ഞങ്ങളിൽ നിന്ന് നീ തട്ടി ദൂരത്താക്കണമേ, സച്ചരിതന്മാരുടെ കൂടെ ഞങ്ങളെ നീ ഒരുമിച്ച് കൂട്ടേണമേ, സ്ഥിരമായി താമസിക്കുന്ന വീട്ടിലേക്ക് ഞങ്ങളുടെ മടക്കത്തെ നീ ആക്കേണമേ, നരകത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ, ഇതെല്ലാം നീ തെരെഞ്ഞെടുത്ത നബി(സ്)യുടെയും അവിടുത്തെ സച്ചരിതരായ കുടുംബത്തിന്റെയും ഉത്തമന്മാരായ അവിടുത്തെ അനുചരന്മാരുടെയും ഹഖ് കൊണ്ട് നീ നൽകേണമേ". 

സ്വുബ്ഹിയുടെ ശേഷം: 


അർത്ഥം:
"ഞങ്ങളെ ഉറക്കിയശേഷം ഉണർത്തിയ അല്ലാഹുവിന് സർവ്വ സ്തുതികളും അർപ്പിക്കുന്നു. ഉയിർത്തെഴുന്നേല്പിക്കപ്പെടുന്നത് അവനിലേക്ക്‌ മാത്രമാകുന്നു. ഞങ്ങളും പ്രപഞ്ചവും അല്ലാഹുവിന്റെ അധീനത്തിലായി പ്രഭാതത്തിലായിരിക്കു സർവ്വ സ്തുതി കീർത്തനങ്ങളും ലോക രക്ഷിതാവ അല്ലാഹുവിനാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ നീ ബർകത്തുള്ള പ്രഭാതമാക്കേണമേ, നന്മയിലേക്ക് അടുത്തതും തിന്മയിൽ നിന്ന് ദൂരെയായതുമായ പ്രഭാതമാക്കേണമേ, നിന്ദ്യതയുള്ളതും പരാജയപ്പെട്ടതുമായ പ്രഭാതമാക്കരുതേ, അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ നീ സ്വാലിഹീങ്ങളുടെ പ്രഭാതമാക്കേണമേ, ഞങ്ങളുടെ നാവുകൾ നീ ദാകിരീങ്ങളുടെ നാവുകളാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങൾ നീ ഭയഭക്തിയുള്ളവരുടെ ഹൃദയങ്ങളാക്കേണമേ, ഞങ്ങളുടെ ശരീരങ്ങളെ നീ നിനക്ക് വഴിപ്പെടുന്നവരുടെ ശരീരങ്ങളാക്കേണമേ, അശ്രദ്ധവാന്മാരുടെ ഉറക്കിൽ നിന്ന് ഞങ്ങളെ നീ ഉണർത്തേണമേ, സജ്ജനങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളേയും നീ ഉൾപ്പെടത്തേണമേ".  

ഇബ്നു ഉമറുൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബി(സ്) തന്റെ അനുചരന്മാർക്ക് വേണ്ടി ഇനിപ്പറയുന്ന പ്രാർത്ഥന കൊണ്ടുവരാതെ ഒരു സദസ്സിൽനിന്നും എഴുന്നേറ്റു പോകാറുണ്ടായിരുന്നില്ല. 

اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ ، وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا ، وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا ، وَاجْعَلْهُ الوَارِثَ مِنَّا ، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا ، وَانْصُرْنَا عَلَى مَنْ عَادَانَا ، وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا ، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا ، وَلاَ مَبْلَغَ عِلْمِنَا ، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا. (ترمذي: ٣٤٢٤)

അല്ലാഹുവേ, നിനക്ക് തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ തടയുന്ന നിന്നെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് ഒരു വിഹിതം ഞങ്ങൾക്ക് നീ നൽകേണമേ, സൽകർമ്മത്തിൽനിന്ന് നിന്റെ സ്വർഗ്ഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്ന വിഹിതവും ഞങ്ങൾക്ക് നീ നൽകേണമേ, ഐഹിക ജീവിതത്തിൽ ഉണ്ടാകുന്ന മുസ്വീബത്തുകളെ നിസ്സാരമായി കാണാനുള്ള ദൃഢനിശ്ചയവും ഞങ്ങൾക്ക് നീ നൽകേണമേ, ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രെയും ഞങ്ങളുടെ കേൾവിശക്തികളും കാഴ്ചശക്തികളും മറ്റുള്ള ശക്തികളും നിന്റെ ഇബാദത്തിലായി ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ, ഞങ്ങളിൽ നിന്നുള്ള അനന്തരാവകാശിയായി അവയെ നീ ആക്കേണമേ, (മരണം വരെ അവയെ നിലനിർത്തണമെന്നർത്ഥം) ഞങ്ങളുടെ പ്രതികാരത്തെ ഞങ്ങളെ അക്രമിച്ചവരുടെ മേലിൽ നീ ആക്കേണമേ, ഞങ്ങളോട് ശത്രുത വെച്ചുപുലർത്തുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ, ഞങ്ങളുടെ ദീനിന് ന്യൂനത വരുത്തുന്ന കാര്യങ്ങൾ ഞങ്ങൾക്ക് നീ നൽകരുതേ, ഞങ്ങളുടെ വലിയ ചിന്തയും ആലോചനയും ഐഹികജീവിതത്തെക്കുറിച്ചാക്കരുതേ, ഞങ്ങൾക്ക് അനുഗ്രഹം നൽകാത്തവർക്ക് ഞങ്ങളുടെ മേൽ നീ ആധിപത്യം നൽകരുതേ". (തുർമുദി: 3424)    


നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും ഉൾപ്പെടുത്തണം.