സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 29 June 2016

തറാവീഹു - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?


സാലിം‬ നാലപ്പാട്ട്
------------------------


കേരളത്തിലെ മുജാഹിദുകള്ക്ക് മറ്റു പലവിഷയങ്ങളിലെന്നപോലെ തറാവീഹിന്റെك കാര്യത്തിലും പിടിവിട്ട കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. 8 , 11 ... ഇപ്പോള്‍ തറാവീഹു എന്ന പ്രത്യേക സുന്നത് നിസ്കാരം തന്നെ ഇല്ലെന്നു വരെ പറഞ്ഞ ഈ കൂട്ടര്‍ പെട്ടത് 20 റകഹത്താണ് ത്രാവീഹു എന്ന ലോക മുസ്ലിം ഉമ്മത്തിന്റെട ഇജ്മാഇന് മുന്പിയലാണ്. റസൂല്‍ (സ) യുടെ സുന്നത്തില്‍ സ്വഹാബത്തു മായം ചേര്ക്കി ല്ല എന്ന് ആഹ്ലുസ്സുന്നയെ ആദര്ശനമായി സ്വീകരിച്ച ഇതൊരു മുസ്ലിമിനും ഉറപ്പാണ്. എന്നാല്‍ റസൂല്‍ (സ) തറാവീഹു 11 നിസ്കരിച്ചിരുന്നിരുന്നെങ്കില്‍ സ്വഹാബ അതില്‍ വിട്ടുവീഴ്ച ചെയ്യുമോ ?! ഉമര്‍ (റ) കാലം തൊട്ടു ഇന്ന് വരെ മക്ക - മദീന ഹറമുകളില്‍ തുടര്ന്ന് പോകുന്ന തറാവീഹു 20 എന്നത് ഹദീസുകള്‍ കൊണ്ട് മാത്രമല്ല, ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), ശേഷം താബിഉകളുടെയും കാലകട്ടത്തെ ചരിത്രം, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ഷാഫി (റ), ഇമാം അഹ്മദ് (റ) എന്നീ സ്വലഫു സ്വാളിഹീങ്ങളുടെ ജീവിത ചരിത്രവും അവരുടെ പിന്മുറക്കാരുടെ ചരിത്രവും മാറ്റമില്ലാതെ അത് നില നിര്ത്തിംപ്പോരുന്ന പരിശുദ്ധ ഹറമുകളുടെ ചരിത്രവും അര്ത്ഥിശങ്കയ്ക്കിടയില്ലാത്ത വിധം തറാവീഹു 20 തില്‍ കുറഞ്ഞൊന്നു ഇല്ലെന്നു വിളിച്ചു പറയുമ്പോള്‍ മുജാഹിദുകള്‍ സമ്മര്ദ്ത്തിലാവുക സ്വാഭാവികമാണ്, എന്നാല്‍ അതിനെ നേരിടാന്‍ എന്തുണ്ട് വഴി (സുന്നത്ത് ജമാ-അത്തിന്റെ ഉറച്ച വഴിയെ വിട്ടു മറ്റൊരു വഴി തേടുന്നവന് പിഴച്ച വഴിയെ എത്തുള്ളൂ...! ) എന്ന ഇവരുടെ ദുര്ബ ലമായ ചിന്തകളാണ് ഇമാം മാലിക് (റ) 11 റകഹത്താണ് തറാവീഹു സ്വന്തമായി തിരഞ്ഞടുത്തതെന്നും ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്നൊക്കെയുള്ള ഇവരുടെ കണ്ടുപിടുത്തും...
മാലിക് (റ) വിലൂടെ സ്വലഫു ചെയ്ത വഴിയാണ് ഞങ്ങള്‍ എന്ന് വരുത്തി തീര്ക്കാ നുള്ള ഈ അഭിനവ സ്വലഫികളുടെ വിഫലമായ ശ്രമം തുടങ്ങിവച്ചത് അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353 – തുഹ്ഫതുല്‍ അഹ്-വസി യുടെ മുസന്നിഫ് ) എന്ന ഇവരുടെ ഉത്തരേന്ത്യന്‍ പണ്ഡിതനും കൂടെ മൂപരുടെ ശിഷ്യനായ അബ്ദുള്ള അല്‍-മുബാറക്ക്‌പൂരിയും (വഫാത് : ഹിജ്റ : 1414 – മിര്ആനതുല്‍-മസ്വാബീഹ് ന്റെ് മുസന്നിഫ് ) ചേര്ന്നാ ണ്... അതിനു അവര്‍ കണ്ട സൈഫായ വഴി അവര്ക്ക്ബ അത്ര സ്വീകാര്യനല്ലാത്ത ഇമാം സുയൂതി (റ) നിന്നും ഉദ്ദരിക്കുന്നു എന്ന പുകമറയും...
ഇനി ഇവ നമുക്ക് വിശദമായി പരിശോധിച്ചുനോക്കാം;
ആദ്യം അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353) തന്റെണ ജാമിഉ തിര്മലദി യുടെ ശറഹായ തുഹ്ഫതുല്‍ അഹ്-വസില്‍ ഉദ്ദരിക്കുന്നത് കാണുക;
((وقال الحافظ جلال الدين السيوطي في رسالته المصابيح في صلاة التراويح : قال الجوزي من أصحابنا عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ؛ وهو إحدى عشرة ركعة ، وهي صلاة رسول الله -صلى الله عليه وسلم- ، قيل له : إحدى عشرة ركعة بالوتر؟ قال : نعم وثلاث عشرة قريب ، قال : ولا أدري من أين أحدث هذا الركوع)(
തുഹ്ഫതുല്‍ അഹ്-വസിന്റെ 3/440 – ഇല്‍ ഇമാം സുയൂതി (റ) തന്റെل രിസാലയില്‍ പറഞ്ഞു എന്ന് പറഞ്ഞു നസ്സായി ഉദ്ദരിച്ച ഭാഗമാണ് മുകളി’ല്‍; നമ്മുടെ അസ്ഹാബില്‍ പെട്ട ഇമാം ജൌസി(റ) പറയുന്നു; എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. മാലിക് (റ) തൊട്ടു അദ്ദേഹം പറയുന്നു: “ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചു കൂട്ടിയതാണ് എനിക്കേറ്റവും ഇഷ്ട്ടം, അത് 11 റകഹത്താണ്, അത് റസൂല്‍ (സ) യുടെ നിസ്കാരവും.....”
ശേഷം ഈ ഉദ്ദരണിയെ അദ്ദേഹം വലിയ തെളിവായി ഇടയ്ക്കിടെ പറയുന്നതും കാണാം,
((ويدل على هذا القول الأخير الذي اختاره مالك لنفسه))
മാലിക് സ്വന്തമായി തിരഞ്ഞെടുത്തത്‌ പതിനോന്നാണ് എന്നാണു ഇതുകൊണ്ടുള്ള അദ്ദേഹത്തിന്റൊ സമര്പ്പതണം.
സത്യത്തില്‍ ഇമാം ജൌസിയില്നിرന്ന് ഇങ്ങനെ ഒരു ഇബാറത്തു ഇമാം സുയൂതി (റ) ഉദ്ദരിച്ചിട്ടില്ല! ഇമാം ജൌസി(റ) ഹംബലി മദ്ഹബ്കാരനാണ്, പിന്നെ നമ്മുടെ അസ്ഹാബ് – എന്ന് പറയുകയുമില്ലല്ലോ..
ഇനി ഉസ്താദ് ഉദ്ദരിച്ചത് ശിഷ്യന്‍-മുബാറക്ക്‌പൂരി ഉദ്ദരിച്ചതു ഒന്നുകൂടി ഉഷാറായിട്ടുണ്ട്, നോക്കൂ....
((وقال السيوطي في رسالته المصابيح في صلاة التراويح: قال ابن الجوزي: من أصحابنا عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إليّ، وهي إحدى عشرة ركعة، وهي صلاة رسول الله - صلى الله عليه وسلم -. قيل له: إحدى عشرة ركعة بالوتر؟ قال نعم، وثلاث عشرة قريب، قال: ولا أدري من أين أحدث هذا الركوع الكثير- انتهى. قال شيخنا في شرح الترمذي: القول الراجح المختار الأقوى من حيث الدليل هو هذا القول الأخير الذي اختاره مالك لنفسه))
മിര്ആحതുല്‍-മസ്വാബീഹ് ന്റെ 4/332 –ല്‍ അദ്ദേഹം ഉസ്താദ് ഇമാം ജൌസി (റ) പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അത് ശരിക്കും ഇമാം ഇബ്നു ജൌസി (റ) പറഞ്ഞു എന്ന് വ്യക്തത വരുത്തി!! അത്രേ ചെയ്തുള്ളൂ... ഉസ്താദിന് ചേര്ന്നه ശിഷ്യന്‍..! ബാകി എല്ലാം ഒരുപോലെ, പിന്നെ ഉസ്താദ് തിര്മസദിയുടെ ശരഹില്‍ പറഞ്ഞതും...; നമ്മുടെ ശൈഖുന പറയുന്നു; ശക്തവും തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും പ്രബലവുമായ വാക്ക് ഇമാം മാലിക് സ്വന്തമായി തിരഞ്ഞെടുത്തതാണ്!! (മിര്ആയതുല്‍-മസ്വാബീഹ് – 332)
ഇത്രയൊക്കെ ശക്തമാംവിധം എത്രമാത്രം ശക്തമായ സനദ് ഇവര്ക്ക്ണ കിട്ടിയെന്നു തോന്നും! മാലിക് (റ) സിഖ; ആണ്, ഇമാം ഇബ്നു ജൌസി(റ) സിഖ; യാണ്, പിന്നെ ഇമാം സുയൂതി (റ)യും സിഖതാ... എല്ലാവരും വിശ്വസ്തര്‍ അല്ലെ! ഇമാം മാലിക്(റ) ഹിജ്‌റ വര്ഷംഇ 93 ന് മദീനയില്‍ ജനിച്ചു. അനസ് ബ്‌നു മാലിക് (റ)(പ്രമുഖ സ്വഹാബി) വഫാത്തായ വര്ഷ.മായിരുന്നു ഇത്. ദാറുല്‍ ഹിജ്‌റയിലെ ഇമാം എന്ന അപര നാമത്തില്‍ അറിയപ്പെട്ട മഹാന്‍. ഹിജ്‌റ - 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. ഇനി ഇമാം ഇബ്നുല്‍ ജൌസി (റ) ഹിജ്റ; 508-597 കാലഘട്ടത്തില്‍ ജീവിച്ച പ്രശസ്തനായ ഹംബലി പണ്ഡിതനാണ്. ഇതുകൊണ്ട് അദ്ദേഹത്തിലേക്ക് ചേര്ത്തു പറഞ്ഞാല്മാെത്രം സനദ് സ്വഹീഹാവുമോ !!? മാലിക് (റ) ന്റെ്യും ഇബ്നുല്‍ ജൌസി (റ) ന്റൊയും ഇടയില്‍ വലിയ്യ നൂറ്റാണ്ടുകളുടെ വിടവുണ്ട്.
സത്യത്തില്‍ ഇമാം സുയൂതി (റ) ഒരിക്കലും ഇമാം ഇബ്നുല്‍ ജൌസിയില്‍ നിന്നും ഉദ്ദരിച്ച ഒരു വാക്കേ അല്ല ഇത്. ഇവര്‍ നടത്തിയ ആള്മാംറാട്ടം മനസ്സിലാവാന്‍ ഇമാം സുയൂതി (റ) എന്ത് പറഞ്ഞു എന്ന് നോക്കാം;
ഇമാം സുയൂത്തി (റ) ഹാവില്‍ ഫതാവയില്‍ “അല്‍-മാസാബീഹ് ഫീ സ്വലാത്തു തറാവീഹു” എന്ന രിസാലയില്നിഹന്നാണ് ഇവര്‍ ഈ ഭാഗം ഉദ്ദരിചിട്ടുള്ളത്‌, അല്ബാഹനിയും മറ്റും എടുത്തു ഉദ്ദരിച്ച ഈ ഭാഗം ഇപ്രകാരമാണ് തുടങ്ങുന്നത്...
(( وقال الجوري من أصحابنا : عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ، وهو إحدى عشرة ركعة ...((
നിങ്ങള്‍ തുടക്കം ശ്രദ്ദിക്കുക; നമ്മുടെ അസ്ഹാബില്പെനട്ട ഇമാം ജൂരി (റ) മാലിക് (റ) തൊട്ടു പറഞ്ഞു എന്നാണു അല്ഹാأവില്‍ ഉള്ളത്. ഷാഫി മദ്ഹബ്കാരനായ ഫാരിസിലെ ജൂര്‍ പ്രദേശക്കാരനായ ഇമാം അബൂ ഹസന്‍ അല്‍-ജൂരി (റ) (ത്വബഖാത്തുശ്ശാഫിഇയ്യ നോകുക – ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ ഉള്ള അത്ര മഷ്ഹൂറല്ലാത്ത വെക്തിയാണ്) യില്‍ നിന്നാണ് പ്രസ്തുത ഉദ്ദരണി. പലരെയും ഇമാം സുയൂതി (റ) തന്റെി ദീര്ഘനമായ ചര്ച്ചദയില്‍ ഉദ്ദരിച്ചകൂട്ടത്തില്‍ ഉദ്ദരിച്ചു എന്നല്ലാതെ അതൊരു തെളിവായി പ്രത്യേകം ഉയര്ത്തി്ക്കാട്ടിയിട്ടില്ല. വരികള്ക്കിരടയില്നി്ന്ന് വെട്ടിമാറ്റി ക്രിത്തിമം നടത്തി തെളിവാക്കുന്ന ഏര്പ്പാ ട് ഈ മുജാഹിദുകള്‍ പണ്ടുമുതലേ അവരുടെ നേതാകള്‍ വഴി പകര്ന്നു കിട്ടിയതാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തോട്ടതിനൊക്കെ സനദ് ചോദിച്ചും അതിന്റെഎ പ്രബലത ചോദ്യം ചെയ്തും ഇമാമീങ്ങള്‍ സ്വഹീഹാണെന്ന് പ്രക്യാപിച്ചതിനെ പോലും തള്ളുന്നവര്ക്ക് ഇമാം മാലിക് (റ) നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഒറ്റപ്പെട്ട റിപ്പോര്ട്ടി ന് ഒരു സനദും വേണ്ട! എന്തൊരു വിരോധാഭാസമാണ് ഇത്. കാരണം ഇമാം സുയൂതി അതെ ചര്ച്ച യില്‍ ഇമാം ബൈഹകിയില്‍ നിന്നും ഉദ്ദരിച്ചു പറയുന്നത് കാണാം;
((وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة))
ഇമാം ബൈഹകി(റ)യും മറ്റും സ്വഹാബിയായ സാഇദു ബിന്‍ യസീദ്(റ) യില്‍ നിന്നും സ്വഹീഹായി റിപ്പോര്ട്ട്ം ചെയ്തിട്ടുണ്ട്; ഉമര്‍ (റ) ന്റെ‍ കാലത്ത് റമദാനില്‍ 20 റകഹത്തു നിസ്കരിക്കുമായിരുന്നു. ഇമാം സുയൂത്തി സ്വഹീഹാണ് എന്ന് പ്രസ്താവിച്ചു ഉദ്ദരിച്ചതു ലോക പണ്ഡിതര്‍ അംഗീകരിച്ച ഈ റിപ്പോര്ട്ടി നെ മുബാറക്പൂരി കഷ്ട്ടിച്ചു ളഹീഫാക്കാനുള്ള വിഫല-ശ്രമം നടത്തുന്നു, അതേസമയം ഒരു സനദ് പോലും ഇല്ലാതെ ഉദ്ദരിച്ച ഇമാം മാലിക് (റ) ന്റെന വാക്കുകള്‍ ഇമാം ജൂരി (റ) യുടെ പേര് മാറ്റി ഇബ്നുല്‍ ജൌസി എന്നാക്കി പലകുറി ഉദ്ദരിച്ചു ശക്തമായ തെളിവാണെന്ന് വാദിക്കുന്നു. ഒരു സ്വലഫ് ചെയ്തെന്നു വരുത്തിത്തീര്ക്കാ നുള്ള അതിയായ ആഗ്രഹത്തില്നിചന്നും സംഭവിക്കുന്നതാണ്. എന്നാല്‍ യഥാര്ത്ഥ ത്തില്‍ ഇമാം മാലിക് (റ)യും അവിടെത്തെ മദ്ഹബും ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് നോക്കാം...;
ആദ്യം ഇമാം മാലിക് (റ) ന്റെോ സ്വന്തം കിതാബായ മുദവ്വന; യില്നിമന്നും;
{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}
ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോണിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹു ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വര്ഷകത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – ഇമാം മാലിക് തുര്ടറര്ന്നുന; “ആ നിസ്കരിച്ചു പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വെക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287). 39 (20+16+3) റകഹത്തില്നിാന്നും ഒരു റകഹത്തുപോലും കുറയ്ക്കരുത് എന്ന് കര്ശ7നമായ നിര്ദേ2ശം നല്കികയ ഇമാം മാലിക് (റ) ന്റെയ പേരില്‍ 11 റകഹത്തു വെച്ച് കെട്ടുന്നത്തിനു ഒരു ദുര്ബദല റിപ്പോര്ട്ട്ാ മതിയോ മുജാഹിടുകളെ നിങ്ങള്ക്ക്!? സത്യത്തില്‍ അവര്‍ പറയേണ്ടിയിരുന്നത് റസൂല്‍ (സ) കാണിക്കാത്ത ഒന്ന് കല്പി!ച്ച ഇമാം മാലിക് (റ) യാണ് ഇവരുടെ ഭാഷയില്‍ ഒന്നാംതരം മുബ്തദിഉ..!!
ഇനി പ്രസ്തുത റിപ്പോര്ട്ടി നെ കുറിച്ച് ഇവര്‍ തന്നെ അങ്ങീകരിക്കുന്ന പണ്ഡിതര്‍ തന്നെ മോശപ്പെട്ട ഒന്നായി പറയുന്നത് കാണാം..
അബൂ ഈസ അല്‍-സിയാനി അല്‍-ജസാഇരി തന്റെ ഇസ്തിഹ്ബാബു തറാവീഹില്‍ പറയുന്നു;
[فإن قيل: قد ذكر الجوري الشافعي: عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إلي وهو إحدى عشرة ركعة, وهي صلاة رسول الله صلى الله عليه وسلم, قيل له إحدى عشرة ركعة بالوتر؟ قال: نعم وثلاث عشرة قريب, قال: ولا أدري من أين أحدث هذا الركوع الكثير", والجواب أن هذه الرواية موضوعة منكرة, لأن بين الجوري ومالك أكثر من ثلاثة قرون كاملة]
മാലിക് (റ) നെതൊട്ട് അല്‍-ജൂരി അശ്ശാഫി പറഞ്ഞതായി, ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചുകൂട്ടിയ 11 റകഹത്താണ് എനിക്കിഷ്ടം.... എന്ന് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി; ഈ റിപ്പോര്ട്ട്എ “മൌളൂഉം മുന്കയറുമാണ്”, കാരണം ഇമാം മാലികിന്റെയും ജൂരിയുടെയും ഇടയില്‍ മൂന്ന് നൂറ്റാണ്ടുകള്ക്ക്പ്പുറത്തെ വിത്യാസമുണ്ട്... ശേഷം ഇബ്നു കാസിം(റ) മുദവ്വനയില്‍ മാലിക്(റ) നിന്നും ഉദ്ദരിച്ച നേരത്തെ പ്രതിപാദിച്ച 39 റകഹത്തു റിപ്പോര്ട്ട് നല്കി് അദ്ദേഹം വിശദീകരിക്കുന്നു; മാലിക്(റ) ന്റെപ അസ്ഹാബു മുഴുവന്‍ ഈ റിപ്പോര്ട്ട്ു ചെയ്തതിനും എതിരാണ് ഇത്, മാലിക് (റ) നിന്നും റിപ്പോര്ട്ട് ചെയ്തതില്‍ സ്വന്തം കിത്താബില്‍ പറഞ്ഞത് ഏറ്റവും സ്വഹീഹായ റിപ്പോര്ട്ടാ ണ് അതിനോട് അവിടെത്തെ എല്ലാ അസ്ഹാബും യോജിക്കുന്നുമുണ്ട്. മാലിക് മദ്ഹബിലെ ഇമാം ഇബ്നു അബ്ദുല്‍ ബറും ഇമാം ബാജിയും ഇബ്നു ഖാസിം(റ) വഴി ഇമാം മാലിക് (റ)നിന്ന് 39 റകഹത്തു ഉദ്ദരിക്കുന്നു. കൂടാതെ ഇമാം തിര്മറദിയും പ്രസിദ്ദമായ സനദോടെ മാലികില്‍ നിന്നും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. വേറെയും മാലികീ മദ്ഹബുകാരായവരും അല്ലാത്തവരുമായ പലരാല്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.. ശേഷം അദ്ദേഹം പറഞ്ഞു നിര്ത്തു ന്നത് ഇങ്ങനെയാണ്...;
والعجب كل العجب ممن يترك كل هذه الروايات, الصحيحة الثابتات, ثم يستدل بالغرائب الواهيات
എന്നാല്‍ ഈ സ്ഥിരപ്പെട്ട, സ്വഹീഹായ റിപ്പോര്ടുاകള്‍ മുഴുവന്‍ വെടിഞ്ഞു പിന്നെ വളരെ ദുര്ബ ലമായ റിപ്പോര്ട്ട്കൊ ണ്ട് തെളിവ് പറയുന്നവനെ കുറിച്ച് മഹാത്ഭുതം തന്നെ !!!
അതെ മുജാഹിടുകളുടെയും അവരുടെ നേതാക്കളുടെയും കാര്യം മഹാ അത്ഭുതം തന്നെയാ; ബുഖാരിയിലടക്കം ലഹീഫ് കണ്ടെത്തുന്ന സനദ് കീറിമുറിച്ചു അലങ്കോലപ്പെടുത്താന്‍ വെമ്പുന്ന ഇവരുടെ നേതാവ് അല്ബാറനി പോലും സെലഫു ചെയ്തതായ് കാണിക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്ട്ട് ഉദ്ദരിക്കുന്നത്.
ഷെയ്ഖ് അംജദ് അല്ഫാലസ്ത്വീനിയും മറ്റു പലരും ഈ റിപ്പോര്ട്ട് സ്വഹീഹല്ല എന്ന് വ്യക്തമാകീട്ടുണ്ട് (അറ്ശീഫ് മുന്’തദാ അല്‍-ഉലൂക; എന്ന പണ്ഡിത ചര്ച്ചമ പോര്ട്ടഅലില്‍ ഇവ കാണാം).
ഇനി എവിടെനിന്നാണ് 20 ന്റെ( കൂടെ 16 ചേര്ത്തു ള്ള 36 റകഹത്തു വന്നത് എന്നത് കൂടി നോക്കാം, മദീനയില്‍ 36 റകഹത്തു മാലിക് (റ) ന്റെറയും എത്രയോ കാലങ്ങള്ക്ക്ം മുന്പ് ഉണ്ടെന്നുള്ളത് സ്ഥിരപ്പെട്ട വസ്തുതയാണല്ലോ.. ഇതിനെ കുറിച്ച് ഇമാമീങ്ങള്‍ ഇങ്ങനെ വിശദീകരിക്കുന്നത് കാണാം...
ഇമാം മാവര്ദിച (റ) ന്റെക അല്‍-ഹാവില്‍ കബീറില്‍ പറയുന്നു;
ഇമാം ഷാഫി(റ) പറയുന്നു: മദീനക്കാരെ 36 റകഹത്തു നിസ്കരിക്കുന്നതായി ഞാന്‍ കണ്ടു, കൂടെ മൂന്ന് വിതുറും.ഇമാം മാവര്ദിക(റ) ശേഷം വിശദീകരിക്കുന്നു, മക്കക്കാര്‍ ഒരു തര്വീ ഹ് (4 റകഹത്ത്) നിസ്കരിച്ചാല്‍ 7 തവാഫുകള്‍ ചെയ്യും അഞ്ചാം തര്വീാഹ് കഴിഞ്ഞാല്‍ അവര്‍ വിതര്‍ നിസ്കരിക്കും അപ്പോള്‍ അവര്ക്ക് 5 തര്വീരഹും (ടോട്ടല്‍ 20 റകഹത്ത്) 4 ത്വവാഫും ലഭിക്കും. എന്നാല്‍ ഇതിനോട് സമമാവാന്‍ മദീനക്കാര്‍ നാല് ത്വവാഫിനു പകരമായി നാല് തര്വീ ഹുകള്‍ (16 റകഹത്ത്) അധികരിപ്പിച്ചു, അങ്ങിനെ അത് 36 ആയി – ഈ അഭിപ്രായമാണ് ഏറ്റവും അസഹ് എന്ന് മഹാന്‍ പറയുന്നു. ( അല്ഹാലവില്‍ കബീര്‍ - 2/291).
ഇതുതന്നെ മാലികി മദ്ഹബിലെ സര്വ്വപ ഇമാമീങ്ങും പറഞ്ഞിട്ടുണ്ട്.
ഇമാം അബൂബക്കര്‍ അത്തുര്തൂ്ഷി അല്‍-മാലികി തന്റെ അല്‍-ഹവാദിസ് അല്‍-ബിദഇല്‍ ഇത്പറഞ്ഞതിന് ശേഷം പറയുന്നതായി കാണാം;
ഈ അധികരിച്ച റകഹത്തുകള്‍ മദീനക്കാര്ക്ക്ാ മാത്രം പ്രതേകമായതാണ്. അവര്‍ മക്കക്കാരുമായി സമാനമാവാന്‍ ആഗ്രഹിക്കുന്നവരാണ്, അതുകൊണ്ടാണ് തവാഫിനു പകരം 16 റകഹത്ത് അധികരിപ്പിച്ച് 36 റകഹത്തു നിസ്കരിക്കുന്നത് എന്നാല്‍ മദീനക്കാര്‍ അല്ലാത്തവര്‍ ഇത് ചെയ്യേണ്ടതില്ല. കാരണം മദീനക്കാര്‍ റസൂല്‍(സ) യുടെ ഹിജ്റ കൊണ്ടും അവിടെത്തെ ഖബറു ശരീഫ്കൊണ്ടും ശറഫാകപ്പെട്ടവരാണ്, അതാണ്‌ മറ്റുള്ളവരെ അപേക്ഷിച്ച് മക്കക്കാരോട് സമാനരാവാന്‍ അവര്‍ ഉദ്ദേശിക്കുന്നത്. (അല്‍-ഹവാദിസ് അല്‍-ബിദഇ 1/58 ) ഇക്കാര്യങ്ങള്‍ ശറഹുല്‍-കബീര്‍ - 4/265, തുഹ്ഫ -2/241, മുഗ്നി -1/461 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം.
സ്വഹാബയുടെ കാലം മുതല്‍ ഇന്നുവരെ 20-തില്‍ കുറഞ്ഞ തറാവീഹു സലഫുകള്‍ ആരും പറഞ്ഞിട്ടില്ല. അതിനു നൂറുക്കണക്കിന് സ്വഹീഹായ റിപ്പോര്ട്ടുറകള്‍ കാണാവുന്നതാണ്. ബറകത്തിന് വേണ്ടി ഖുലഫാഉകളായ സിദ്ദിക് (റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദ്ഇബ്നു ഗഫ്’ല (റ)യില്‍ (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വര്ഷം ജീവിച്ചു ശേഷം ഇസ്‌ലാം പുല്കിണയ മഹത്തുക്കള്‍ - പെട്ട മഹാന്‍, ആമുല്‍ ഫീലില്‍ വര്ഷം ജനിച്ചു 130 വര്ഷം ജീവിച്ചു) നിന്നും ഇമാം ബുഖാരി (റ) തന്റെ് താരീഖുല്‍ കബീറില്‍ സ്വഹീഹായ പരമ്പരയോടുകൂടി ഉദ്ദരിക്കുന്ന കാണാം...;
(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)
അബല്‍ ഖളീബ് അല്ജാഹ്ഫിയില്നിുന്നും.. റമദാനില്‍ സുവൈദ്ഇബ്നു ഗഫ്’ല (റ) ഞങ്ങള്ക്ക്. ഇമാമായി 20 റകഹത്തു നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233)
നമുക്ക് അല്ലാഹു സലഫുസ്സ്വാലിഹീങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ തൌഫീഖ് നല്ക്ട്ടെ ആമീന്‍.